KOYILANDY DIARY.COM

The Perfect News Portal

പിണറായി വിജയനെ ഏഴാം പ്രതിയാക്കിയ സിബഐ കുറ്റപത്രം അസംബന്ധമെന്ന് ഹരീഷ് സാല്‍വെ

കൊച്ചി: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഏഴാം പ്രതിയാക്കിയ സിബഐ കുറ്റപത്രം അസംബന്ധമെന്ന് ഹരീഷ് സാല്‍വെ. ഹൈക്കോടതിയില്‍ സിബിഐയുടെ റിവിഷന്‍ ഹര്‍ജിയെ എതിര്‍ത്ത് പിണറായി വിജയന് വേണ്ടി ഹാജരായി വാദിക്കവേയാണ് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ ഹരീഷ് സാല്‍വെ ഈ വാദമുഖം ഉന്നയിച്ചത്.

ലാവലിന്‍ കേസില്‍ അഴിമതയുണ്ടെന്നത് ഉണ്ടാക്കിയെടുത്ത കഥയാണ്. കടുത്ത വൈദ്യുതി പ്രതിസന്ധിയെ നേരിട്ട 94-96 കാലത്ത് കെഎസ്‌ഇബിയുടെ വാണിജ്യ പുരോഗതിക്ക് വേണ്ടിയായിരുന്നു ലാവലിന്‍ കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയതെന്നും സാല്‍വെ വാദിച്ചു.

നല്ല ഉദ്ദേശത്തോടെയാണ് ലാവലിനുമായി പിണറായി വിജയന്‍ കരാറിന് ശ്രമിച്ചത്. അതിനെ കെട്ടുകഥയുണ്ടാക്കി മറയ്ക്കുകയാണ് സിബിഐ ചെയ്തത്. വൈദ്യുതി പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ ഇങ്ങനെയൊരു കരാറിന് സര്‍ക്കാരിന് മേല്‍ സമ്മര്‍ദമുണ്ടായിരുന്നു. നല്ല കാര്യങ്ങള്‍ ചെയ്താലും പഴി കേള്‍ക്കുന്ന സാഹചര്യമാണ്.

Advertisements

ലാവലിന്‍ കരാര്‍ പിണറായിയുടെ കാലത്തല്ല. ജി.കാര്‍ത്തികേയന്റെ നടപടി തെറ്റാണെന്ന് സിബിഐ കണ്ടെത്തിയിട്ടില്ല. മലബാര്‍ കാന്‍സര്‍ സെന്ററിന് സഹായം ലഭ്യമാക്കുന്ന കാര്യത്തില്‍ ഗൂഢാലോചനയുണ്ടായിട്ടില്ലെന്നും സാല്‍വെ വാദിച്ചു. കോടതിയില്‍ ഒരു സിറ്റിങ്ങിന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകരില്‍ ഒരാളാണ് ഹരീഷ് സാല്‍വെ.

Share news

Leave a Reply

Your email address will not be published. Required fields are marked *