KOYILANDY DIARY.COM

The Perfect News Portal

കോഴിമാലിന്യം മൂടാനെത്തി; കണ്ടത് ചാക്കില്‍ മനുഷ്യന്റെ കാലുകള്‍

കോട്ടയം: മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ കണ്ടെടുത്ത സംഭവത്തില്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. കോട്ടയം പയ്യപ്പാടി സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. രണ്ടായി മുറിച്ച മൃതദേഹം തലയില്ലാത്ത നിലയില്‍ ഞായറാഴ്ചയാണ് കണ്ടെത്തിയത്.  തല സമീപത്തെ മാക്രോണി പാലത്തിനു സമീപത്തുനിന്നു കണ്ടെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് ഗുണ്ട കമ്മല്‍ വിനോദിനെയും വിനോദിന്റെ ഭാര്യ കുഞ്ഞുമോളെയും പോലീസ് കസ്റ്റഡിയിലെടുത്തു. പയ്യപ്പാടി സ്വദേശിയായ സന്തോഷ് ചില കേസുകളില്‍ പ്രതിയുമാണ്.

വിനോദിനെയും ഭാര്യയെയും വെവ്വെറേ ഇരുത്തി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സന്തോഷാണ് കൊല്ലപ്പെട്ടതെന്ന കാര്യം മനസ്സിലായത്. വിനോദിന്റെ ഭാര്യയുമായി സന്തോഷിനുള്ള അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. ഇരുവരെയും സംഭവസ്ഥലത്തെത്തിച്ച്‌ പോലീസ് അന്വേഷണം തുടരുകയാണ്.

Advertisements

ഞായറാഴ്ചയാണ് സന്തോഷിന്റെ മൃതദേഹം പുതുപ്പള്ളി മാങ്ങാനം കലുങ്കിനു സമീപം രണ്ടുചാക്കുകളിലായി കണ്ടെത്തിയത്. വയറിന്റെ ഭാഗം മുതല്‍ താഴേക്കു വരെ ഒരു ചാക്കിലും തലയറുത്ത് മാറ്റിയ ഭാഗം മറ്റൊരു ചാക്കിലുമാണ് കണ്ടെത്തിത്.

ദുര്‍ഗന്ധമുണ്ടായപ്പോള്‍ സമീപത്തെ വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കാണുന്നത്. റോഡിന് എതിര്‍വശത്തെ പൊന്തക്കാട്ടില്‍നിന്ന് മൂന്നു ദിവസമായി ദുര്‍ഗന്ധം ഉയര്‍ന്നിരുന്നു. കോഴിമാലിന്യം തള്ളിയതാണെന്ന ധാരണയില്‍ മണ്ണിട്ട് മൂടാനെത്തിയപ്പോഴാണ് പ്ലാസ്റ്റിക് ചാക്കിനുള്ളില്‍നിന്ന് മനുഷ്യന്റെ കാലുകള്‍ പുറത്തേക്കു തള്ളിയനിലയില്‍ കണ്ടത്. ഉടന്‍ കോട്ടയം ഈസ്റ്റ് പോലീസില്‍ അറിയിക്കുകയുമായിരുന്നു.

 

Share news

Leave a Reply

Your email address will not be published. Required fields are marked *