KOYILANDY DIARY.COM

The Perfect News Portal

കൊല്ലത്ത് വൃദ്ധമാതാവിനെ മകനും മരുമകളും ചേര്‍ന്ന് ഇറക്കിവിട്ടു

കൊല്ലം: കൊല്ലത്ത് വൃദ്ധമാതാവിനെ മകനും മരുമകളും ചേര്‍ന്ന് 55 വര്‍ഷമായി താമസിച്ച്‌ വന്ന വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. സ്വന്തം വീട്ടില്‍ താമസിക്കാന്‍ അവകാശമുണ്ടെന്ന കോടതി വിധിപോലും പാലിക്കാതെയാണ് മകന്റെയും മരുമകളുടെയും മനുഷ്യത്വ രഹിത നടപടി.

സ്വന്തം വീട്ടില്‍ താമസിക്കാന്‍ മകനും മരുമകളും അനുവദിക്കാത്തതിനെ തുടര്‍ന്നാണ് കൊല്ലം തൃക്കടവൂര്‍ സ്വദേശിനി സരോജനിയമ്മ കോടതിയില്‍ പരാതി നല്‍കിയത്. 72കാരിയായ സരോജനിയമ്മക്ക് വീട്ടില്‍ താമസിക്കാന്‍ അവകാശം ഉണ്ടെന്ന് കഴിഞ്ഞ ഡിസംബറില്‍ കോടതി ഉത്തരവിട്ടു.

കോടതി ഉത്തരവുമായി വീട്ടിലെത്തിയെങ്കിലും പിന്നീട് ഭക്ഷണം നിരസിച്ചും വീടും ബാത്ത്റൂമും അടച്ചിട്ടും മകന്റെയും മരുമകളുടെയും പീഡനം തുടര്‍ന്നു. 15 വര്‍ഷം മുന്പാണ് സരോജിനിയമ്മയുടെ ഭര്‍ത്താവ് മരിക്കുന്നത്. ഇതിനിടെ വീടും സ്ഥലവും മകന്‍ സ്വന്തം പേരിലാക്കി. ബന്ധുക്കളില്‍ ചിലര്‍ സംരക്ഷിക്കുന്നുണ്ടെങ്കിലും സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകണമെന്നത് മാത്രമാണ് സരോജനിയമ്മയുടെ ആഗ്രഹം.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *