KOYILANDY DIARY.COM

The Perfect News Portal

കാശ്മീരില്‍ സൈനികര്‍ കൊല്ലപ്പെടുമ്ബോള്‍ പ്രധാനമന്ത്രി വിദേശയാത്രയിലാണ്: ശിവസേന

ഡല്‍ഹി> കാശ്‌മീരിലെ രക്തച്ചൊരിച്ചിലിന് കാരണം ബിജെപിയും മോഡിയുമാണെന്ന ആരോപണവുമായി ശിവസേന രംഗത്ത്. വെടിനിര്‍ത്തല്‍ പിന്‍വലിച്ച കാലത്ത് നമ്മുടെ രാജ്യത്തിന്റെ 18 സൈനികരാണു തീവ്രവാദികളുടെ വെടിയേറ്റു മരിച്ചത്.

ഭടന്‍മാരും ജനങ്ങളും ‘ റൈസിംഗ്കാശ്മീരിന്റെ’ പത്രാതിപര്‍ ഷുജാത് ബുഖാരിയും കൊല്ലപ്പെട്ടത് വരുവരായ്കകള്‍ തിരിച്ചറിയാതെയുള്ള റംസാന്റെ ഭാഗമായുള്ള വെടിനിര്‍ത്തലാണെന്ന് ശിവസേന മുഖപത്രം സാമ്‌ന കുറ്റപ്പെടുത്തി.

നാലു മാസത്തിനുള്ളില്‍ 200 പേരാണ് കൊല്ലപ്പെട്ടത്. വെടിനിര്‍ത്തല്‍ പിന്‍വലിച്ചിരുന്ന കാലത്ത് 18 സൈനികരാണ് തീവ്രവാദികളുടെ വെടിയേറ്റുമരിച്ചത്.പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ ഇന്ത്യയുടെ പ്രതിച്ഛായ വര്‍ധിപ്പിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നു.

Advertisements

എന്നാല്‍, രണ്ടു ദിവസം മുന്‍പ് കാശ്മീരിനെപ്പറ്റി യുഎന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഈ പ്രതിച്ഛായയെല്ലാം തകര്‍ന്നെന്നും ശിവസേന കുറ്റപ്പെടുത്തി. കാശ്മീരില്‍ സൈനികര്‍ കൊല്ലപ്പെടുമ്ബോള്‍ പ്രധാനമന്ത്രി വിദേശയാത്രയിലാണ്.ആഭ്യന്തര മന്ത്രി പാര്‍ട്ടികാര്യങ്ങളില്‍ തിരക്കിലും; സാമ്‌ന ആരോപിച്ചു

Share news

Leave a Reply

Your email address will not be published. Required fields are marked *