KOYILANDY DIARY.COM

The Perfect News Portal

എട്ടു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച സ്ത്രീ വീണ്ടും എക്സൈസിൻ്റെ പിടിയിലായി

കോഴിക്കോട്: എട്ടു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച സ്ത്രീ വീണ്ടും എക്സൈസിൻ്റെ പിടിയിലായി. മൂന്നു കിലോ കഞ്ചാവുമായയാണ് വെള്ളയില്‍ സ്വദേശിനി ഖമറുന്നീസ (50) പിടിയിലായത്. ലഹരി കേസില്‍ എട്ടു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. കുന്ദമംഗലം, കോട്ടാം പറമ്പ്, മുണ്ടിക്കല്‍ താഴം എന്നീ ഭാഗങ്ങളില്‍ കുന്ദമംഗലം എക്സൈസും കോഴിക്കോട് എക്സൈസ് ഇന്‍റലിജന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഖമറുന്നീസയെ അറസ്റ്റു ചെയ്തത്.

ഖമറുന്നീസ കോഴിക്കോട് നഗരത്തിലും കുന്ദമംഗലത്തും മയക്കു മരുന്നു വില്‍പന ശൃംഖലയിലെ പ്രധാന കണ്ണിയാണെന്ന് എക്സൈസ് പറഞ്ഞു. ചെറുകിട കച്ചവടക്കാര്‍ക്ക് ആവശ്യമുള്ള കഞ്ചാവ് എത്തിച്ചു കൊടുക്കലാണ് പ്രതി ചെയ്തത്. മുമ്ബ് ലഹരി കേസില്‍ എട്ടുവര്‍ഷം തടവ് ശിക്ഷ അനുഭവിച്ച്‌ പുറത്തിറങ്ങിയ ഇവര്‍ കോയമ്ബത്തൂര്‍, മധുര എന്നിവിടങ്ങളില്‍നിന്നാണ് കഞ്ചാവ് എത്തിക്കുന്നത്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടന്നുവരുകയാണ്.

കുന്ദമംഗലം എക്സൈസ് ഇന്‍സ്പെക്ടര്‍ മനോജ് പടിക്കത്ത്, പ്രിവന്‍റീവ് ഓഫിസര്‍മാരായ വി.പി. ശിവദാസന്‍, യു.പി. മനോജ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അര്‍ജുന്‍ വൈശാഖ്, പി. അജിത്ത്, കെ. അര്‍ജുന്‍, എന്‍. മഞ്ചീള, കെ. എസ്. ലത മോള്‍, ഡ്രൈവര്‍ കെ. ജെ എഡിസണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *