KOYILANDY DIARY.COM

The Perfect News Portal

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്: പ്രതികളായ പൊലീസുകാര്‍ കുറ്റക്കാര്‍

തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പൊലീസുകാര്‍ കുറ്റക്കാരെന്ന് സിബിഐ കോടതി. പൊലീസുകാരായ ജിതകുമാറിനും ശ്രീകുമാറിനും എതിരെ കൊലക്കുറ്റം തെളിഞ്ഞു. കേസിലെ 6 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

4 മുതല്‍ 6 വരെയുള്ള പ്രതികള്‍ക്ക് നേരെ ഗൂഡാലോചന കുറ്റം ചുമത്തി. മുന്‍ എസ്‌ഐ,അജിത്കുമാര്‍ മുന്‍, സിഐ സാബു , മുന്‍ഫോര്‍ട്ട് അസിസ്റ്റ് കമ്മീഷണര്‍ ഹരിദാസ് എന്നിവര്‍ക്കെതിരെയാണ് ഗൂഢാലോചനകുറ്റം ചുമത്തിയത്. മൂന്നാം പ്രതി സോമന്‍ നേരത്തെ വിചാരണക്കിടെ മരിച്ചിരുന്നു. ശിക്ഷാ വിധിക്കു മേലുള്ള വാദം അല്‍പ്പ സമയത്തിനുള്ളില്‍ ആരംഭിക്കും.

സംഭവം നടന്ന് പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. മോഷണ കുറ്റം ആരോപിച്ച്‌ കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഫോര്‍ട്ട് സിഐയുടെ സ്ക്വാഡിലുണ്ടായിരുന്ന പൊലീസുകാര്‍ ഉരുട്ടി കൊലപ്പെടുത്തിയെന്നും ഉന്നത ഉദ്യോഗസ്ഥര്‍ സംഭവത്തിന് ശേഷം ഗൂഢാലോചന നടത്തി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നുമാണ് സിബിഐ കേസ്

Advertisements

2005 സെപ്തംബര്‍ 27ന് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് കുപ്രസിദ്ധമായ ഉരുട്ടികൊല നടന്നത്. മോഷണകുറ്റം ആരോപിച്ച്‌ കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഫോര്‍ട്ട് സിഐയുടെ സ്ക്വാഡിലുണ്ടായിരുന്ന പൊലീസുകാരായ ജിതകുമാര്‍‍, ശ്രീകുമാര്‍, സോമന്‍ എന്നിവര്‍ ചേര്‍ന്ന് ഉരുട്ടി കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്.

കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനിലെ എസ്‌ഐ,അജിത്കുമാര്‍, സിഐ സാബു ,ഫോര്‍ട്ട് അസിസ്റ്റ് കമ്മീഷണര്‍ ഹരിദാസ് എന്നിവര്‍ ചേര്‍ന്ന് ഗൂഢാേലാചന നടത്തുകയും ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ മോഷണ മുതലായ 4220രൂപ പൊലീസ് പിടിച്ചെടുത്തെന്ന് വ്യാജ രേഖയുണ്ടാക്കി ഉദയകുമാറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നത് .

പ്രതികളും സാക്ഷികളും എല്ലാം പോലീസ് ഉദ്യോഗസ്ഥരാണെന്നാണ് ഈ കേസിനെ വ്യത്യസ്ഥമാക്കുന്നത് .വിചാരണ വേളയില്‍ ദൃക്സാക്ഷി സുരേഷ്കുമാറും സാക്ഷി പട്ടികയില്‍ ഉള്‍പെടുത്തിയ നിരവധി പോലീസ് ഉദ്യോഗസ്ഥരും കുറുമാറിയിരുന്നു. എന്നാല്‍ മാപ്പുസാക്ഷികളായി സാക്ഷി പട്ടികയില്‍ ഉള്‍പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ മൊ‍ഴി പൂര്‍ണമായും പ്രതിഭാഗത്തിന് എതിരാണ് .

പ്രോസിക്യൂഷന് വേണ്ടി 214രേഖകളും 12തൊണ്ടി മുതലുകളുംപ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു.വിചാരണ വേളയില്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയതിനെ തുടര്‍ന്ന് ഉദയകുമാറിന്‍റെ അമ്മ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് കൈമാറിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *