KOYILANDY DIARY.COM

The Perfect News Portal

അഭയ കൊലപാതകക്കേസില്‍ പ്രധാന സാക്ഷി കൂറുമാറി

തിരുവനന്തപുരം: വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ വിചാരണ ആരംഭിച്ച അഭയ കൊലപാതകക്കേസില്‍ പ്രധാന സാക്ഷി കൂറുമാറി. കേസിലെ അന്‍പതാം സാക്ഷി സിസ്റ്റര്‍ അനുപമയാണ് കൂറുമാറിയത്. കേസിലെ ഒന്നാം പ്രതി തോമസ് കോട്ടൂര്‍ മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ക്കെതിരെയാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ വിചാരണ നടക്കുന്നത്.

കൊലപാതകം നടന്ന ദിവസം കോണ്‍വെന്റിലെ അടുക്കളയില്‍ ശിരോവസ്ത്രവും ചെരുപ്പും കണ്ടെന്ന നിര്‍ണ്ണായക മൊഴി സിബിഐ യ്ക്ക് നല്കിയ സാക്ഷിയായിരുന്നു സിസ്റ്റര്‍ അനുപമ. ഇത് സിസ്റ്റര്‍ അഭയയുടേതാണെന്ന് അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ കേസിന്‌റെ വിചാരണ വേളയില്‍ അനുപമ കൂറുമാറിയത് അഭയക്കേസില്‍ വീണ്ടും ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്.

2009ല്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഏറെക്കാലത്തെ നിയമതടസ്സങ്ങള്‍ക്കു ശേഷമാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്. 177 സാക്ഷികളാണ് സിബിഐ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 1992 മാര്‍ച്ചിനാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റ്റിലെ കിണറ്റില്‍ സിസറ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 1993 ല്‍ കേസ് സിബിഐ ഏറ്റെടുത്തു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *