KOYILANDY DIARY.COM

The Perfect News Portal

നിര്‍ഭയ കേസില്‍ പ്രതികളുടെ അന്ത്യാഭിലാഷങ്ങള്‍ അറിയാന്‍ നോട്ടീസ്

ഡല്‍ഹി: നാല് പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ച നിര്‍ഭയ കേസില്‍ നാലു പ്രതികള്‍ക്കും അന്ത്യാഭിലാഷം ആരാഞ്ഞുകൊണ്ട് ജയില്‍ അധികൃതര്‍ നോട്ടീസ് നല്‍കി. ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റുന്ന മുകേഷ് സിങ്, വിനയ് ശര്‍മ, അക്ഷയ് കുമാര്‍, പവന്‍ കുമാര്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. ഇപ്പോള്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ് പ്രതികള്‍.

കുടുംബാംഗങ്ങളെ കാണേണ്ടതുണ്ടോ, സ്വത്ത് കൈമാറ്റം ആഗ്രഹിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ജയില്‍ അധികൃതര്‍ ആരാഞ്ഞത്. എന്നാല്‍ ചോദ്യങ്ങള്‍ക്ക് നാലുപേരും മറുപടി നല്‍കിയിട്ടില്ല. ജയില്‍ചട്ട പ്രകാരം വധശിക്ഷ നടപ്പാക്കുന്നതിന് മുമ്ബുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് തിഹാര്‍ ജയില്‍ അധികൃതര്‍ തുടക്കം കുറിച്ചിരിക്കുന്നത്. പ്രതികള്‍ക്ക് പ്രാര്‍ഥന നടത്താന്‍ പുരോഹിതനെ ആവശ്യമുണ്ടോയെന്നും ആരായും.

വധശിക്ഷ നടപ്പാക്കുന്നതിന് മുമ്ബ് കുറ്റവാളി ആവശ്യപ്പെട്ടാല്‍ കുടുംബാംഗങ്ങളെ കാണാന്‍ അനുമതി നല്‍കണമെന്നതാണ് നിയമം. അവരുടെ സ്വത്തുവകകള്‍ ആര്‍ക്ക് കൈമാറണമെന്ന് അറിയിക്കാനുള്ള അവകാശവുമുണ്ട്.

Advertisements

എന്നാല്‍ വധശിക്ഷ നീട്ടുമെന്ന പ്രതീക്ഷയിലാണ് പ്രതികള്‍. കേസിലെ നാല് പ്രതികളുടെയും വധശിക്ഷ 22ന് നടപ്പാക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍, മുകേഷ് സിങ് ദയാഹരജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഇത് നീട്ടിവെച്ചു. ഇയാളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതോടെയാണ് പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാന്‍ പുതിയ വാറണ്ട് പുറപ്പെടുവിച്ചത്.

2012 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. തെക്കന്‍ ഡല്‍ഹിയില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടുന്ന ബസില്‍ ആറംഗ സംഘം ക്രൂരമായി ആക്രമിച്ച്‌ പീഡിപ്പിക്കുകയും ശേഷം ബസില്‍ നിന്ന് പുറത്തേക്കെറിയുകയുമായിരുന്നു.

അതിഗുരുതര പരിക്കുകളേറ്റ യുവതി 12 ദിവസത്തിനുശേഷം മരണത്തിന് കീഴടങ്ങി. പ്രതികളിലൊരാളായ രാം സിങ് വിചാരണക്കിടെ തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ചിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *