കൊയിലാണ്ടിയിൽ ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു: കനത്ത ജാഗ്രതാ നർദ്ദേശം

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ രാവിലെ 5 പേർക്ക് പോസിറ്റീവ് കേസ് സ്ഥരീകരിച്ചതുൾപ്പെടെ ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ആരോഗ്യ വിഭാഗം കനത്ത ജാഗ്രാതാ നിർദ്ദേശം നൽകി. നഗരസഭ പുളിയഞ്ചേരി അഞ്ചാം വാർഡിലാണ് ഒരു കുടുംബത്തിലെ 4 പേർക്കും, നഗരസഭ 38-ാം വാർഡിൽ ഒരു കുടുംബത്തിലെ 6 പേർക്കും, റെയിൽവെ സ്റ്റേഷൻ റോഡിൽ എം.എം. ഹോസ്പിറ്റലിൽ ചികിത്സ തേടിയെത്തിയ നഗരസഭയിലെ 39-ാം വാർഡിലെ ഒരു സ്ത്രീക്കും, കണയങ്കോട് പാലത്തിനടുത്തുള്ള മറ്റൊരാൾക്കുമാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. 5-ാം വാർഡിൽ കള്ള് ഷാപ്പ് ലൈസൻസിക്കും ഭാര്യക്കും മക്കൾക്കുമാണ് രോഗം ബാധിച്ചതെന്ന് അറിയുന്നത്. 39-ാം വാർഡിലെ സ്ത്രീ എം.എം. ഹോസ്പിറ്റലിന് സമീപമുള്ള സ്വകാര്യ ലാബിൽ ബ്ലഡ്ഡ് ടെസ്റ്റ് നടത്തിയിരുന്നതായാണ് അറിയാൻ കഴിയുന്നത്.
ഇതെ തുടർന്ന് സമ്പർക്കമുണ്ടായ ആശുപത്രിയിലെയും ലാബിലെയും ജീവനക്കാരോടും മറ്റു ചികിത്സക്കെത്തിയവരോടും ബന്ധുക്കളോടും ക്വോറൻ്റൈനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിരിക്കുകയാണ്. പുളിയഞ്ചേരിയിലും സമാനമായ സ്ഥിതിയാണുള്ളത്. നിരവധി പേർ ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അരോഗ്യ വിഭാഗവും പോലീസും നഗരസഭ അധികൃതരും സമ്പർക്ക പട്ടിക തയ്യാറാക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ്.
കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ തിരുവങ്ങൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൻ്റെയും, കൊയിലാണ്ടി താലൂക്ക് ആശുപത്രി ഹെൽത്ത് വിഭാഗത്തിൻ്റെയും നേതൃത്വത്തിൽ നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് ഏഴ് പേരുടെ ഫലം പോസറ്റീവായിരിക്കുന്നത്. കൊയിലാണ്ടിയിലെ ഗ്യാസ് ഏജൻസിയിലേതുൾപ്പെടെ തെരഞ്ഞെടുത്ത 200 പേരടക്കം. 269 ഓളം പേരെെയാണ് ഇവിടെ പരിശോധന നടത്തിയത്.
പരിശോധനയ്ക്ക് ഡോ. സന്ധ്യ കുറുപ്പ്, ഡോ. അബ്ദുൾ ബാരി, മജ്ജുനാഥ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി സുരേഷ് ബാബു, ടി. റഫീഖ് അലി, നഗരസഭാ എച്ച്. ഐ. മാരായ കെ.പി. രമേശൻ കെ.കെെ. പ്രസാദ്, താലൂക്ക് ആശുപത്രി ലാബ് ടെക്നിഷ്യൻമാരായ, ടി. അനിൽകുമാർ, ഷനില തുടങ്ങിയവർ നേതൃത്വം നൽകി.
