KOYILANDY DIARY.COM

The Perfect News Portal

ഇറാഖിൽ കപ്പലപകടത്തിൽ മരിച്ച യുവാവിൻ്റെ മൃതദേഹം ഈ ആഴ്ച നാട്ടിലെത്തും

കൊയിലാണ്ടി:  ഇറാഖ് തീരത്ത് കപ്പല്‍ തീപിടുത്തത്തില്‍ മരിച്ച കൊയിലാണ്ടി വിരുന്നുകണ്ടി കോച്ചപ്പന്റെ പുരയില്‍ അതുല്‍ രാജി (28)ന്റെ മൃതദേഹം ഈ ആഴ്ച നാട്ടിലെത്തിക്കുമെന്ന് വിവരം. ഇറാക്കിലെ ബസ്രയില്‍ നിന്ന് ചൊവ്വാഴ്ചയോടെ മൃതദേഹം ബാഗ്ദാദിലെത്തിക്കും. തുടര്‍ന്ന് മൃതദേഹം ഇന്ത്യയിലേക്ക് അയക്കും. സാങ്കേതിക തടസ്സങ്ങളൊന്നുമില്ലെങ്കില്‍ ബുധനാഴ്ചയോ, വ്യാഴാഴ്ചയോ മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണ് സൂചന. ഇറാഖിലെ ഇന്ത്യന്‍ എംബസി ഇടപെട്ടാണ് അതുല്‍ രാജിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമങ്ങള്‍ നടത്തിയത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ വിഷയത്തില്‍ നിരന്തരമായി ഇടപെടൽ ഉണ്ടായതിനെ തുടർന്നാണ് മൃതദേഹം നാട്ടിലെത്തിക്കാൻ എംബസി വഴി നീക്കം തുടങ്ങിയത്.

ഇത് സംബന്ധിച്ച് ഇറാഖിലെ ബസ്രയിൽ നിന്നും അസി. കോൺസുലർ ഓഫീസർ അജയ് പ്രതാപ് സിംഗിനെ വെള്ളിയാഴ്ചയാണ് വിവരമറിയിച്ചത്. കൂടാതെ എല്ലാ ദിവസവും അതുൽ രാജിൻ്റെ ബന്ധുക്കളുമായി കോൺസുൽ ബന്ധപ്പെടുന്നുണ്ട്. ഇക്കഴിഞ്ഞ ജൂലായ് 13നായിരുന്നു അപകടമുണ്ടായത്. ഇറാക്ക് എണ്ണക്കപ്പലിലെ ജീവനക്കാരനായിരുന്നു അതുല്‍രാജ്. പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം ഒന്‍പത് പേരാണ് മരിച്ചത്. കഴിഞ്ഞ നവംബർ മാസത്തിലാണ് അതുൽ രാജ് ജോലിക്ക് കയറിയത്. വിരുന്നു കണ്ടി ശാഖയിലെ മുഖ്യ ശിക്ഷ കനായിരുന്നു. വിരുന്നു കണ്ടി കോച്ചപ്പന്റെ പുരയില്‍ ഉത്തമന്റെയും ജയന്തിയുടെയും മകനാണ്. സഹോദരി അതുല്യ.

Share news

Leave a Reply

Your email address will not be published. Required fields are marked *