KOYILANDY DIARY.COM

The Perfect News Portal

താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം ഞായറാഴ്ചയോടെ പുനസ്ഥാപിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍

താമരശ്ശേരി: താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം ഞായറാഴ്ചയോടെ പുനസ്ഥാപിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. വനം വകുപ്പുമായി തര്‍ക്കങ്ങളില്ലെന്നും മന്ത്രിമാര്‍ അറിയിച്ചു.എ കെ ശശീന്ദ്രനും ടി പി രാമകൃഷ്ണനും അറ്റകുറ്റപണി പുരോഗമിക്കുന്ന ചുരം റോഡ് സന്ദര്‍ശിച്ചു.

കോഴിക്കോട് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണനും ചുരം റോഡില്‍ എത്തിയത്. താല്‍ക്കാലികമായി നിര്‍മ്മിച്ച റോഡും മണ്ണിടിച്ചില്‍ സ്ഥലവും മന്ത്രിമാര്‍ സന്ദര്‍ശിച്ചു. പൊതുമരാമത്ത്, വനം, പോലീസ്‌ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

ചുരം റോഡ് വഴിയുള്ള ഗതാഗതം വേഗത്തിലാക്കാനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നതായി മന്ത്രിമാര്‍ അറിയിച്ചു. വനം വകുപ്പ് അടക്കമുള്ള ആരുമായും തര്‍ക്കങ്ങളില്ല. പൊതുമരാമത്ത് മന്ത്രി 2 ദിവസത്തിനകം സ്ഥലം സന്ദര്‍ശിക്കും.

Advertisements

ചരക്ക് വാഹനങ്ങള്‍ നിയന്ത്രിച്ച്‌ വാഹന ഗതാഗതം ഞായറാഴ്ചയോടെ പുനസ്ഥാപിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി. റോഡ് പൂര്‍ണ്ണ ഗതാഗത യോഗ്യമാവാന്‍ 3 മാസമെടുക്കുമെന്നാണ് വിലയിരുത്തല്‍. 3 എക്സിക്യൂട്ടീവ് എന്‍ജിനിയര്‍മാരുടെ നേതൃത്വത്തിലാണ് അറ്റകുറ്റപണി പുരോഗമിക്കുന്നത്.

നിലവില്‍ കെ എസ് ആര്‍ ടി സി ഷട്ടില്‍ സര്‍വീസ് നടത്തുകയാണ്. കോഴിക്കോട് – വയനാട് ഭാഗത്ത് നിന്നുള്ള ബസ്സുകള്‍ ചിപ്പിലിത്തോട് വരെ സര്‍വീസ് നടത്തുന്നു.

യാത്രക്കാര്‍ ഇവിടെ ഇറങ്ങി ബസ് മാറി കയറിയാണ് യാത്ര ചെയ്യുന്നത്. എം എല്‍ എ മാരായ സി കെ ശശീന്ദ്രന്‍, ജോര്‍ജ് എം തോമസ്, കാരാട്ട് റസാഖ് എന്നിവരും മന്ത്രിമാര്‍ക്കൊപ്പം ചുരത്തിലെത്തി.

Share news

Leave a Reply

Your email address will not be published. Required fields are marked *