KOYILANDY DIARY.COM

The Perfect News Portal

കടവത്തൂർ മേഖലയിൽ സംഘർഷം തുടരുന്നു: നാല് വീടുകൾക്ക് നേരെ ബോംബേറ്‌

പാനൂര്‍: കടവത്തൂര്‍ മേഖലയില്‍ സംഘര്‍ഷം തുടരുന്നു. നാലു വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞു. പാലത്തായി പീഡനക്കേസില്‍ പ്പെട്ട പത്മരാജന്‍റെ ബൈക്ക് കത്തിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മുസ് ലിം ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ച സുലൈഖയുടെ വീടിന് നേരെയായിരുന്നു ആദ്യ ബോംബേറ് നടന്ന്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമ നഗറിലെ ലീഗ് പ്രവര്‍ത്തകന്‍ വാര്‍പ്പില്‍ നാസറുടെ വീടിനും ബി.ജെ.പി. സ്ഥാനാര്‍ഥിയായി മല്‍സരിച്ച പെരുവാമ്ബ്ര ഷാനിമയുടെയും ബി.ജെ.പി പ്രവര്‍ത്തകന്‍ കണിയാംകുന്നുമ്മല്‍ ജയപ്രകാശിന്‍റെ വീടിന് നേരെയുമാണ് തുടര്‍ന്ന് ബോംബേറ് നടന്നത്. നാസറിന്‍റെ മതിലിനും ഷാനിമയുടെ ഗേറ്റിന്‍റെ തൂണിനും ജയപ്രകാശന്‍റെ കുളിമുറിയുടെ ജനല്‍ ഗ്ലാസിനും കേടുപറ്റി. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഇരുവീട്ടിലും അക്രമം നടന്നത്.

പത്മരാജന്‍റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട KL-58 A1228 സി.ബി.സെഡ് ബൈക്കാണ് കത്തിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. വീട്ടില്‍ പത്മരാജന്‍റെ അമ്മ ചീരുവും സഹോദരന്‍ മുകുന്ദനുമാണ് താമസം. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി നേതാവ് വി.പി. ബാലന്‍ ആരോപിച്ചു. കൊളവല്ലൂര്‍ എസ്.എച്ച്‌.ഒ ലതീഷിന്‍റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം നടത്തി. ബോംബ്, ഡോഗ് സ്ക്വാഡുകള്‍ പരിശോധിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *