KOYILANDY DIARY.COM

The Perfect News Portal

അവയവക്കടത്ത്‌ കേസിൽ പിടിയിലായ കൊച്ചി സ്വദേശിയുടെ അറസ്റ്റ് ഉടൻ

അവയവക്കടത്ത്‌ കേസിൽ പിടിയിലായ കൊച്ചി സ്വദേശിയുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും. ഇയാളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. കേസിൽ അറസ്‌റ്റിലായ സാബിത്ത്‌ നാസറിൽ നിന്നുമാണ്‌ അവയക്കടത്ത്‌ റാക്കറ്റുമായി ബന്ധമുള്ള മലയാളിയുടെ വിവരം ലഭിച്ചത്‌. അവയവ കടത്ത് കേസിൽ കൊച്ചി വിമാനത്താവളത്തിൽ വെച്ച് പിടിയിലായ തൃശൂർ വലപ്പാട് സ്വദേശി സാബിത്ത് നാസറിൽ നിന്നാണ് കൊച്ചി സ്വദേശിയായ മറ്റൊരു മലയാളി കൂടി ഈ റാക്കറ്റിലെ പ്രധാനിയാണെന്ന് പൊലീസ് കണ്ടെത്തുന്നത്.

ഇവരെ ഒരുമിച്ചിരുത്തി പൊലീസ് ചോദ്യം ചെയ്തപ്പോഴാണ്, റാക്കറ്റിലെ മറ്റുള്ളവർ, വൃക്കവാങ്ങിയവർ എന്നിവരെ കുറിച്ചുള്ള വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചത്. ഹൈദരാബാദ്‌ ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിന്നുള്ളവരാണ്‌ സംഘാംഗങ്ങൾ. വൃക്കവാങ്ങിയവർ കൂടുതലും ഉത്തരേന്ത്യക്കാരുമാണ്‌. അവയവ കൈമാറ്റ നിയമം ഇന്ത്യ അടക്കമുള്ള യുഎൻ രാജ്യങ്ങൾ ശക്തമാക്കിയതും, ഇറാനിലെ അനുകൂല സാഹചര്യവും സംഘം മുതലെടുക്കുകയായിരുന്നു. സാമ്പത്തിക ഇടപാടുകൾ, ഗൂഢാലോചന ഉൾപ്പെടെയെല്ലാം നടന്നത്‌ ഇന്ത്യയിലാണ്‌. കച്ചവടം ഉറപ്പിച്ച ശേഷം അവയവദാനവും തുടർചികിത്സയുമാണ്‌ ഇറാനിൽ നടന്നിരിക്കുന്നത്‌.

 

വൃക്കദാനം ചെയ്‌തവർ സ്വമേധയ മുന്നോട്ട്‌ വരികയായിരുന്നുവെന്നും തങ്ങൾക്ക്‌ പങ്കില്ലെന്നും പറഞ്ഞ്‌ ഒഴിയാനുള്ള സാബിത്തിന്റെ നീക്കം സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ മുൻനിർത്തിയുള്ള ചോദ്യങ്ങളിൽ പാളുകയായിരുന്നു. സാബിത്തിൻ്റെ മൊബൈൽ ഫോണിൽ നിന്നാണ് സാമ്പത്തിക ഇടപാടുകാരെ കുറിച്ചും, അവയവ ദാതാകളെ കുറിച്ചും പൊലീസിന് വിവരം ലഭിക്കുന്നത്. അന്വേഷണ സംഘം വൈകാതെ ഹൈദരാബാദ്‌, ഡൽഹി ഉൾപ്പെടെ റാക്കറ്റ്‌ പ്രവർത്തിക്കുന്നിടങ്ങളിലേക്ക്‌ തിരിക്കും.

Advertisements
Share news