KOYILANDY DIARY.COM

The Perfect News Portal

വ്യാപാരികളുടെ പ്രശ്‌നത്തില്‍ ബാങ്കുകളുടെ യോഗം വിളിക്കും: ധനമന്ത്രി

തിരുവനന്തപുരം: വ്യാപാരികളുടെയടക്കം വായ്പ ഉള്‍പ്പെടെയുള്ള പ്രശ്നം ചര്‍ച്ചചെയ്യാന്‍ ബാങ്കുകളുടെ യോഗം വിളിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയെ അറിയിച്ചു. മൊറട്ടോറിയമടക്കം ചര്‍ച്ചചെയ്യും. കോവിഡ് രണ്ടാംതരംഗം സൃഷ്ടിക്കുന്ന പ്രശ്നം പരിഹരിക്കുന്നതിനായി മുഖ്യമന്ത്രിതലത്തില്‍ പ്രവര്‍ത്തനം നടക്കുന്നു. മൊറട്ടോറിയത്തില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാനാകില്ല. കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കുമാണ് തീരുമാനിക്കേണ്ടത്. പ്രധാനമന്ത്രിക്കും കേന്ദ്ര ധനമന്ത്രിക്കും പലതവണ കത്തെഴുതി. പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും കേന്ദ്ര ധനമന്ത്രിയെ താനും കണ്ട് പ്രശ്നം ബോധിപ്പിച്ചു. എന്നിട്ടും തീരുമാനമായില്ല. ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നികുതിയുമായി ബന്ധപ്പെട്ട നടപടി നിര്‍ത്തിവയ്ക്കാനാകില്ല. എന്നാല്‍, പല ആശ്വാസനടപടിയും സ്വീകരിക്കുന്നു. നികുതി അടയ്ക്കാനുള്ള കാലാവധി ദീര്‍ഘിപ്പിക്കുന്നു. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലും ഇളവ് നല്‍കുന്നു. നോട്ടീസ് അയക്കുമെങ്കിലും വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിയുണ്ടാകില്ല. ജിഎസ്ടി റിട്ടേണ്‍, നികുതി കാര്യത്തില്‍ പരാതി ജിഎസ്ടി കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്തും.

സാമ്ബത്തിക പരിമിതികള്‍ക്കുള്ളില്‍ സംസ്ഥാനം ആശ്വാസപദ്ധതികളും സാമ്ബത്തിക ഉത്തേജന നടപടിയും സ്വീകരിക്കുന്നു. ഇതിനൊപ്പം ഖജനാവ് ഉപയോഗിച്ച്‌ സംസ്ഥാനത്തെ നിയന്ത്രിക്കുന്ന കേന്ദ്രത്തിന്റെ പുതിയ അധികാരകേന്ദ്രീകരണ നടപടിയെയും പ്രതിരോധിക്കേണ്ട സ്ഥിതിയാണ്. കേരളത്തിന് നികുതി വിഹിതം കുറയ്ക്കുന്നു. കേന്ദ്ര സെസില്‍നിന്നുള്ള വിഹിതവുമില്ല. ജിഎസ്ടി നഷ്ടപരിഹാരം 3107 കോടി കിട്ടാനുണ്ട്. കോവിഡില്‍, തനത് സംസ്ഥാന നികുതി വരുമാനം കുറയുന്നു. 2019–-20ല്‍ 11,826 കോടിയായിരുന്നത് കഴിഞ്ഞവര്‍ഷം 4929 കോടിയായി. ഈ പ്രതിസന്ധിക്കിടയിലും ജനക്ഷേമത്തിനാണ് മുന്‍ഗണനയെന്നും മന്ത്രി പറഞ്ഞു.

Advertisements

Share news

Leave a Reply

Your email address will not be published. Required fields are marked *