ലഹരി വസ്തുക്കളുമായി യുവതിയടക്കം രണ്ടുപേര്‍ പിടിയിൽ
കോഴിക്കോട്: നഗരത്തില്‍ എം.ഡി.എം.എയും കഞ്ചാവുമടക്കമുള്ള ലഹരി വസ്തുക്കളുമായി യുവതിയടക്കം രണ്ടുപേര്‍ പിടിയിലായി. മലാപ്പറമ്പ് സ്വദേശി പാലുണ്ണിയില്‍ അക്ഷയ് (24), കണ്ണൂര്‍ ചെറുകുന്ന് സ്വദേശി പാടിയില്‍ ജെ. ജാസ്മിന് (26) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് അസിസ്റ്റൻ്റ് കമ്മീഷണര്‍ കെ. സുദര്‍ശൻ്റെ നേതൃത്വത്തിലുള്ള സംഘം മെഡി. കോളജിനു സമീപത്തെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്. ഇവരില്‍നിന്ന് അര ഗ്രാമിലധികം എം.ഡി.എം.എയും 100 ഗ്രാം കഞ്ചാവും സിറിഞ്ചുകളുമാണ് കണ്ടെടുത്തത്.

കൊച്ചിയില്‍ തുണിക്കട ജീവനക്കാരിയായ യുവതി ലഹരിമരുന്ന് സംഘത്തി ൻ്റെ കാരിയറായി പ്രവര്‍ത്തിക്കുകയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. രണ്ടുപേരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും സൂചനയുണ്ട്. കൊച്ചിയില്‍നിന്നാണ് മയക്കുമരുന്ന് എത്തിച്ചത് എന്നാണ് ഇവര്‍ വെളിപ്പെടുത്തിയത്. എസ്.ഐമാരായ എ. രമേഷ്കുമാര്‍, വി.വി. ദീപ്തി എന്നിവരടങ്ങിയ സംഘമാണ് ലോഡ്ജില്‍ റെയ്ഡ് നടത്തിയത്.


