KOYILANDY DIARY.COM

The Perfect News Portal

രശ്മിയുടെ കൊലപാതകം: ബിജു രാധാകൃഷ്ണനെ വെറുതെ വിട്ടു

കൊച്ചി: ആദ്യഭാര്യ രശ്മിയെ കൊന്ന കേസിലെ പ്രതി ബിജു രാധാകൃഷ്ണനെയും മാതാവ് രാജമ്മാളിനെയും ഹൈക്കോടതി വെറുതെ വിട്ടു. 2006 ഫെബ്രുവരി മൂന്നിനാണ് കൊട്ടാരക്കരയിലെ ബിജുവിന്റെ വീട്ടിലെ കുളിമുറിയില്‍ രശ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട രശ്മിയെ ആശുപത്രിയില്‍ എത്തിച്ച്‌ മരണം സ്ഥിരീകരിച്ച്‌ ബിജു അവിടെനിന്നു മുങ്ങുകയായിരുന്നു. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. രശ്മിക്കു മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം വലിച്ചിഴച്ചു കുളിമുറിയിലെത്തിച്ചു ബിജു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.

കേസില്‍ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 2014 ജനുവരിയിലാണ് ബിജു രാധാകൃഷ്ണന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. കൊലപാതകം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കായിരുന്നു ശിക്ഷ. സ്ത്രീധനത്തിന് വേണ്ടി പീഡിപ്പിച്ചതിനായിരുന്നു രാജമ്മാളിനെ മൂന്നുവര്‍ഷം കഠിനതടവിനും 50,000 രൂപ പിഴക്കും ശിക്ഷിച്ചിരുന്നത്.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവു ശിക്ഷ അനുഭവിക്കുന്ന ബിജു അപ്പീലില്‍ തനിക്ക് നേരിട്ട് ഹാജരായി വാദം നടത്താന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ജയില്‍ സൂപ്രണ്ട് മുഖേന അപേക്ഷ നല്‍കിയിരുന്നു. ഹൈക്കോടതി ഇതനുവദിച്ചതോടെ നേരിട്ടും ഹാജരായിരുന്നു.സോളാര്‍ കേസില്‍ കൂടി പ്രതിയാണ് ബിജു രാധാകൃഷ്ണന്‍.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *