KOYILANDY DIARY.COM

The Perfect News Portal

ഫോണി വന്നുപോയിട്ട്‌ ഒരുമാസം; ഒഡിഷ‌ ഇരുട്ടില്‍ത്തന്നെ

ഭുവനേശ്വര്‍: ഫോണി ചുഴലിക്കാറ്റ‌് വീശിയടിച്ച‌് ഒരുമാസം പിന്നിട്ടിട്ടും ഒഡിഷയില്‍ പലയിടത്തും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനായില്ല. ഒന്നര ലക്ഷത്തിലേറെ തീരദേശവാസികള്‍ ഇപ്പോഴും ഇരുട്ടില്‍ കഴിയുകയാണ‌്. ഏറ്റവും ദുരിതം വിതച്ച പുരി ജില്ലയുടെ പകുതിയിലേറെ പ്രദേശത്തും വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല.

മെയ‌് മൂന്നിനാണ‌് സംസ്ഥാനത്തെ കശക്കിയെറിഞ്ഞ ഫോണി ആഞ്ഞുവീശിയത‌്. ദുരന്തത്തില്‍ 64 പേര്‍ മരിച്ചു. 14 ജില്ലകളിലായി 1.65 കോടി ജനങ്ങളാണ‌് ദുരിതമനുഭവിച്ചത‌്. കുടിവെള്ളം, ബാങ്കിങ‌്, ടെലികോം തുടങ്ങിയ സേവനങ്ങള്‍ പുനഃസ്ഥാപിച്ചുവെങ്കിലും പൂര്‍ണതോതില്‍ സജ്ജമായിട്ടില്ല.

കാറ്റില്‍ തകര്‍ന്ന സ‌്കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി ഇനിയും പൂര്‍ത്തിയായിട്ടില്ല.മധ്യവേനലവധി കഴിഞ്ഞ‌് 19നാണ‌് ഒഡിഷയില്‍ സ‌്കൂള്‍ തുറക്കുക. ഈമാസം അവസാനത്തോടെ വൈദ്യുതിവിതരണം പൂര്‍ണമായും സജ്ജമാക്കാമെന്ന‌് കരുതുന്നുവെന്നും കൃത്യമായ തിയതി പറയാനാവില്ലെന്നും മന്ത്രി സമീര്‍ രഞ‌്ജന്‍ ദാഷ‌് അറിയിച്ചു. ഫോണിയില്‍ സംസ്ഥാനത്തൊട്ടാകെ 11,942.68 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ‌് പ്രാഥമിക റിപ്പോര്‍ട്ട‌്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *