KOYILANDY DIARY.COM

The Perfect News Portal

ഫേസ്ബുക്ക് പ്രണയം; വീട്ടമ്മ മകളെയും കൊണ്ട് പോയത്‌ ആരോടൊപ്പമാണെന്ന വിവരം പോലീസിന് ലഭിച്ചു

കോഴിക്കോട്: കോഴിക്കോട് കുണ്ടൂപറമ്പ്‌ സ്വദേശിയായ ദീപ്തി മകളെയുംകൊണ്ട് ഒളിച്ചോടിയത് ആരോടൊപ്പമാണെന്ന വിവരം പോലീസിന് ലഭിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി അജിത്താണ് വീട്ടമ്മയുടെയും മകളുടെയും തിരോധാനത്തിന് പിന്നില്‍.

ദീപ്തിയുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുത്തിരുന്നു. ഇക്കാര്യം പരിശോധിച്ചപ്പോഴാണ് യുവാവിനെക്കുറിച്ച്‌ വിവരം ലഭിച്ചത്. അജിത് സുഹൃത്തിന്റെ അക്കൗണ്ടിലേയ്ക്ക് പണം അയച്ചത് ദീപ്തിയുടെ അക്കൗണ്ടില്‍ നിന്നാണ്. ഇതാണ് അന്വേഷണം അജിത്തിലേയ്ക്ക് എത്താന്‍ കാരണം.

അജിത് തട്ടിപ്പുകാരനാണെന്ന് പോലീസ് പറയുന്നു. സെക്യൂരിറ്റി ജീവനക്കാരനായ അജിത് വര്‍ഷങ്ങളായി എറണാകുളം ചിറ്റൂര്‍ റോഡിലാണ് താമസം. ഇയാളുടെ ഭാര്യ നാലുമാസം ഗര്‍ഭിണിയാണ്.

Advertisements

തൃശൂരില്‍ സെക്യൂരിറ്റി ജോലിക്കാരനായി ജോലി ചെയ്യുമ്ബോഴാണ് പ്രണയിച്ച്‌ വിവാഹം കഴിക്കുന്നത്. നാലു ദിവസമായി അജിത്തിനെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ കൊച്ചി ചേരാനെല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതും കേസ് അന്വേഷണത്തിന് തുമ്ബുണ്ടാക്കി. പല സ്ത്രീകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

ഫേസ്ബുക്ക് വഴിയാണ് അജിത് ദീപ്തയുമായി പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച്‌ ആറുവയസുകാരിയായ മകളെയും കൂട്ടി ദീപ്തി വീട്ടില്‍ നിന്ന് പോകുകയായിരുന്നു.

എന്നാല്‍ അജിത് എവിടെയാണെന്നത് സംബന്ധിച്ച്‌ യാതൊരു സൂചനയും ലഭിക്കാത്തത് പൊലീസിനെ വെട്ടിലാക്കുന്നുണ്ട്. വീട്ടമ്മയെയും മകളെയുമായി അജിത് കേരളം വിട്ടിരിക്കാമെന്നാണ് നിഗമനം. ചേവായൂര്‍ സി.ഐ കെ.കെ.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *