KOYILANDY DIARY

The Perfect News Portal

മുഖ്യമന്ത്രി ആശുപത്രി വിട്ടു

തിരുവനന്തപുരം> മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് മുക്തനായി. വൈകീട്ട് മൂന്നുമണിക്ക് അദ്ദേഹം ആശുപത്രി വിട്ടു കഴിഞ്ഞ എട്ടിനാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്ന്ന് കോഴിക്കോട് മെഡിക്കല് കോളേജില് ചികിത്സയില് കഴിയുകയായിരുന്നു.

കൊവിഡ് പോസിറ്റീവ് ആയിരുന്നെങ്കിലും ലക്ഷണങ്ങള് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മകള് വീണയ്ക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്ന്ന് നടത്തിയ ചികിത്സയിലാണ് മുഖ്യമന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചത്. വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിറകെ ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് പോസിറ്റീവ് ആയത്. 75 കാരനായ മുഖ്യമന്ത്രി കൊവിഡ് പോസിറ്റീവ് ആയത് വലിയ ആശങ്കയ്ക്ക് വഴിവച്ചിരുന്നു. എന്തായാലും അദ്ദേഹം കൊവിഡ് മുക്തനായി എന്നത് ആശ്വാസം പകരുന്ന വാര്‍ത്തയാണ്.

തിരഞ്ഞെടുപ്പ് കാലത്ത് കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രചാരണ പരിപാടികള്‍ എല്ലാം. ഒരിക്കല്‍ പോലും അദ്ദേഹത്തെ മാസ്‌കില്ലാതെ ആരും കണ്ടതുമില്ല. എങ്കിലും അദ്ദേഹത്തിന് രോഗം പിടിപെട്ടു. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ നേരത്തേ കൊവിഡ് പോസിറ്റീവ് ആയിരുന്നു. പിപിഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് ചെയ്യാന്‍ എത്തിയത്. തുടര്‍ന്ന് വീണയും ഭര്‍ത്താവും ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷനും ആയ പിഎ മുഹമ്മദ് റിയാസും കൊവിഡ് പോസിറ്റീവ് ആയി. വീണയുടെ കുഞ്ഞിനും പോസിറ്റീവ് ആയിരുന്നു. ഇവരെല്ലാവരും തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആയിരുന്നു പ്രവേശിപ്പിക്കപ്പെട്ടത്.

Advertisements

ഇവരെല്ലാവരും ഇപ്പോള്‍ രോഗമുക്തരായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഭാര്യ കമലയും കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവ് ആയിരുന്നു. എന്നാല്‍ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്തതിനാല്‍ ഇവരും ആശുപത്രി വിട്ടു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കൊവിഡ് ബാധിതനാണ്. സ്പീക്കര്‍ പി ശ്രീരാമൃഷ്ണന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി എന്നിവരും കൊവിഡ് ബാധിതരായി ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *