കോരപ്പുഴയിൽ നിന്ന് നീക്കം ചെയ്യുന്ന ചെളിയും മണലും സൂക്ഷിക്കാൻ സ്ഥലം കണ്ടെത്തണമെന്ന് കോടതി
കൊയിലാണ്ടി: കോരപ്പുഴയുടെ ആഴം വീണ്ടെടുക്കുന്ന പദ്ധതിയുടെ ഭാഗമായി പുഴയിൽ നിന്ന് നീക്കം ചെയ്യുന്ന ചെളിയും മണലും സൂക്ഷിക്കാൻ സ്ഥലം കണ്ടെത്തി രേഖകൾ ഹാജരാക്കാൻ ജലസേചന വകുപ്പിനോട് കോടതി. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചാണ് ഇടക്കാലയുത്തരവ് പുറപ്പെടുവിച്ചത്. ടെൻഡർ വിളിച്ച കമ്പനി നൽകിയ സ്വകാര്യഅന്യായത്തിലാണ് കോടതിയുടെ ഉത്തരവ്.
വ്യവസ്ഥകൾ ജലസേചനവകുപ്പ് പാലിക്കുന്നില്ലെന്ന് കാണിച്ച് കരാർ ഉറപ്പിക്കാതെ കമ്പനി കോടതിയെ സമീപിക്കുകയായിരുന്നു നീക്കംചെയ്യേണ്ട മണലും ചെളിയും സൂക്ഷിക്കാനുള്ള ഭൂമിയെസംബദ്ധിച്ച് കരാറിൽ വ്യക്തതതയില്ലെന്നാണ് കമ്പനി കോടതിയിൽ ബോധിപ്പിച്ചത്. കരാർ ഒപ്പിടുന്നവ്യവസ്ഥയിൽ നിർദിഷ്ടഭൂമി വിട്ടുനൽകുന്നതിനെക്കുറിച്ച് സൂചിപ്പിക്കുന്നില്ലെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു.
ജലസേചനവകുപ്പിനെതിരേ ഇത് രണ്ടാംതവണയാണ് ടെൻഡർവിളിച്ച കമ്പനി കോടതിയെ സമീപിക്കുന്നത്. കോരപ്പുഴ റെയിൽവേ പാലംമുതൽ അഴിമുഖംവരെ അടിഞ്ഞുകൂടിയ മണലും ചെളിയും നീക്കി പുഴയുടെ സ്വാഭാവികത വീണ്ടെടുക്കാനാണ് പദ്ധതിവന്നത്. മണലും ചെളിയും സൂക്ഷിക്കാൻ അഴിമുഖത്ത് ഒന്നരഹെക്ടർ പുറമ്പോക്കുഭൂമി ഇതിനായി കണ്ടെത്തിയിരുന്നു. ഭൂമിയിതുപോരെന്ന വാദവും കരാർ കമ്പനി ഉന്നയിക്കുന്നുണ്ട്.