പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി
കൊയിലാണ്ടി: അത്തോളി കുനിയില്‍ക്കടവ് പാലത്തില്‍ നിന്നും വീട്ടമ്മ പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്നു ഉച്ചയോടെ മൃതദേഹം സംഭവസ്ഥലത്ത് പൊന്തുകയായിരുന്നു. തിരുവങ്ങൂർ കുളൂര്‍ ഹൗസില്‍ രേഖ രാജുവാണ് ചൊവ്വാഴ്ച ഉച്ചയോടെ പുഴയില്‍ ചാടിയത്. പുഴയില്‍ മീന്‍പിടിക്കുന്നവരാണ് യുവതി പാലത്തിൻ്റെ കൈവരിയില്‍ നിന്നും പുഴയിലേക്ക് ചാടുന്നത് കണ്ടത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അത്തോളി പോലീസ് സ്ഥലത്തെത്തി. പിന്നീട് കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ് പുഴയില്‍ തിരച്ചില്‍ നടത്തി. ഇവരുടെ ഹാന്‍ഡ് ബാഗ്, ചെരുപ്പ് എന്നിവ കിട്ടിയിട്ടുണ്ട്. ബാഗിലുണ്ടായിരുന്ന ഫോണില്‍ ബന്ധുക്കളെ ബന്ധപ്പെട്ടാണ് സ്ത്രീയെ തിരിച്ചറിഞ്ഞത്. ചെവ്വാഴ്ച വൈകീട്ടുവരെ സ്ത്രീയെ കണ്ടെത്താനാവാത്തതിനെ തുടർന്ന് തിരച്ചിൽ നിർത്തുകയായിരുന്നു.
ബുധനാഴ്ച രാവിലെ വീണ്ടും തിരച്ചിൽ ആരംഭിച്ചപ്പോൾ ഉച്ചയ്ക്കാണ് അതെ സ്ഥലത്ത് മൃതദേഹം പൊന്തിയത്. കൊയിലാണ്ടി ഫയർഫോയ്സിൻ്റെ നേതൃത്വത്തിൽ നടന്ന തിരച്ചലിന് സീനിയർ ഫയർ റസ്ക്യൂ ഓഫീസർ പി.കെ.ബാബു. കെ.പ്രദീപ് തുടങ്ങിയവർ നേതൃത്വം നൽകി. റബ്ബർ ബോട്ടും ഔട്ട് ബോർഡ് എഞ്ചിൻ ബോട്ടും ഉപയോഗിച്ചാണ് തിരച്ചിൽ നടത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലെക്ക് മാറ്റി.