മഹിളാ മന്ദിരങ്ങളിൽ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ പ്രായപരിധി ഉയർത്തി
തിരുവനന്തപുരം: സംസ്ഥാനത്തെ മഹിളാ മന്ദിരങ്ങളില്‍ അമ്മമാരോടൊപ്പം പ്രവേശിപ്പിക്കുന്ന കുട്ടികളുടെ പ്രായപരിധി 10 വയസ്സാക്കി ഉയര്‍ത്തി. നിലവിലിത് ആറുവയസ്സായിരുന്നു. കുട്ടികളുടെ ശരിയായ വളര്‍ച്ചയ്ക്കും സംരക്ഷണത്തിനും അമ്മയുടെ സാമീപ്യം അത്യന്താപേക്ഷിതമായതിനാലാണ് പ്രായപരിധി ഉയര്‍ത്തിയതെന്ന് സാമൂഹ്യനീതി മന്ത്രി കെ കെ ശൈലജ പറഞ്ഞു. പതിമൂന്നാം കേരള നിയമസഭാ സമിതിയുടെ ഒന്നാം റിപ്പോര്‍ട്ട് കുട്ടികളുടെ പ്രായപരിധി 10 വയസ്സാക്കണമെന്ന ശുപാര്‍ശ ചെയ്തിരുന്നു.
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ 12 മഹിളാ മന്ദിരമാണുള്ളത്. വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍, ദുരിതബാധിതരും അഗതികളായ നോക്കാന്‍ ആരുമില്ലാത്ത 13 വയസ്സിസിനുമേല്‍ പ്രായമുള്ള പെണ്‍കുട്ടികള്‍, സ്ത്രീകള്‍ എന്നിവരെയാണ് മഹിളാ മന്ദിരത്തില്‍ പ്രവേശിപ്പിക്കുന്നത്.