കേന്ദ്ര സർക്കാർ പാസ്സാക്കിയ കാർഷിക ബില്ലുകൾ കർഷക വിരുദ്ധം: കബീർ സലാല
കോഴിക്കോട്: കേന്ദ്ര സർക്കാർ പാസ്സാക്കിയ കാർഷിക ബില്ലുകൾ കർഷക വിരുദ്ധമെന്ന് ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.കബീർ സലാല. കർഷകരിൽ നിന്നും കാർഷിക വിളകൾ നേരിട്ട് സംഭരിക്കാനും അതിനു വില നിശ്ചയിക്കാനും എത്ര കാലം വരെയും സ്വന്തം ഗോഡൗണിൽ സൂക്ഷിക്കുവാനും സ്വന്തം നിലയിൽ വില തീരുമാനിക്കാനും ഉള്ള അവകാശം കോർപറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്നതാണ് പുതിയ ബില്ലെന്ന് അദ്ധേഹം പറഞ്ഞു.
പെട്രോളിയം കമ്പനികൾക്ക് ഇതേ അവകാശം കൊടുത്തതു കൊണ്ടാണ് ക്രൂഡ് ഓയിൽ വില ഈ അടുത്ത കാലത്ത് കുത്തനെ ഇടിഞ്ഞപ്പോഴും ഉയർന്ന വിലക്ക് പെട്രോളും ഡീസലും നാം വാങ്ങേണ്ടി വന്നത്. ഒരു കൺസ്യൂമർ സംസ്ഥാനമായ കേരളത്തിൽ ഉപയോഗിക്കുന്ന അരിയുടെ 75% വും മററ്റ് സ്റ്റേറ്റുകളിൽ നിന്നും വരുന്നതാണ്.
കോർപറേറ്റുകൾ അരി സംഭരിച്ചാൽ അവർ പറയുന്ന വിലക്ക് നാം വാങ്ങേണ്ടി വരും, എന്നു വച്ചാൽ ഇന്ന് 40 രൂപക്ക് കിട്ടുന്ന അരി 100 രൂപ ക്കോ അതിൽ കൂടിയ വിലക്കോ നാം വാങ്ങേണ്ടി വരും 250 രൂപ വിലയുണ്ടായിരുന്ന ഗ്യാസിന് 500 രൂപ വിലയാക്കിയ ശേഷം അധിക വില സബ്സിഡിയായി അക്കൗണ്ടിൽ വരും എന്നു പറഞ്ഞ് കുറച്ച് കാലത്തേക്ക് അതു നൽകി. ഇന്നിപ്പോൾ ശ്യാസിൻ്റെ വില 640 രൂപയാണ്. സബ്സിഡിയില്ല.
യഥാർത്ഥത്തിൽ സംഭവിക്കാൻ പോകുന്നത് കോർപറേറ്റുകൾക്ക് തോന്നിയ വിലക്ക് സാധനങ്ങൾ വില്ക്കാനുള്ള എല്ലാ അവകാശവും ഉണ്ടാവും എന്നുള്ളതാണ്. കോർപറേറ്റുകൾ രാജ്യത്തെ സാധാരണക്കാരെ കൊള്ളയടിക്കുന്ന വിചിത്രവും ഭീകരവും ആയ കാഴ്ചയാണ് വരുംനാളുകളിൽ നാം കാണാൻ പോകുന്നതെന്ന് സലാല കൂട്ടിച്ചേർത്തു.