പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റില്‍ തൊഴിലാളികൾ തമ്മിൽ സംഘർഷം: 10 പേർക്ക് പരിക്ക്
പേരാമ്പ്ര : പേരാമ്പ്ര മത്സ്യമാര്‍ക്കറ്റില്‍ വ്യാഴാഴ്ച രാവിലെ എസ്.ടി.യു – സി.ഐ.ടി.യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ കൂളിക്കണ്ടി മുജീബ്, വി.പി. അഷ്റഫ്, നിയാസ് കക്കാട് എന്നിവര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. മറ്റുള്ളവര്‍ പേരാമ്പ്ര താലൂക്കാശുപത്രിയിലാണ് ചികിത്സയിലുള്ളത്.
കഴിഞ്ഞ ദിവസം ലീഗിൽനിന്നും എസ്.ടി.യു.വിൽ നിന്നും ചിലർ രാജിവെച്ച് സിപി.ഐ.(എം) ൽ ചേർന്നിരുന്നു. ഇതിൻ്റെ വൈരാഗ്യം തീർക്കാൻ എസ്.ടി.യു. മനപൂർവ്വം സംഘർഷത്തിന് ശ്രമിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഘര്‍ഷം. പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റില്‍ സംയുക്ത മത്സ്യതൊഴിലാളികളുടെ നേതൃത്വത്തിലാണ് കച്ചവടം നടത്തുന്നത്. എന്നാല്‍ സി.ഐ.ടി.യു പ്രവര്‍ത്തകരായ കുറച്ചു പേര്‍ രാവിലെ ഗുഡ്സ് ഓട്ടോറിക്ഷയില്‍ മത്സ്യവുമായി മാര്‍ക്കറ്റിലെത്തിയിരുന്നു. അവരുടെ ഓട്ടോറിക്ഷ എസ്.ടി.യു. പ്രവർത്തകർ മറിച്ചിടുകയും മത്സ്യം നശിപ്പിക്കുകയും ചെയ്തു. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും സി.ഐ.ടി.യുവിന് പിന്‍തുണയുമായി എത്തിയിരുന്നു. സംഘര്‍ഷത്തില്‍ ഇരു വിഭാഗത്തില്‍പെട്ടവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.