ലോക് ഡോൺ കാലത്ത് വീട്ടിൽ വെറുതെയിരുന്ന് ജീവിതം തല്ലിക്കെടുത്താനില്ല എന്ന് ഓർമ്മിപ്പിക്കുകയാണ് ഷൗക്കുമാളിൽ ഷൗക്കത്തലി
കൊയിലാണ്ടി: ലോക് ഡോൺ കാലത്ത് വീട്ടിൽ വെറുതെയിരുന്ന് ജീവിതം തല്ലിക്കെടുത്താനില്ല എന്ന് ഓർമ്മിപ്പിക്കുകയാണ് കൊയിലാണ്ടി കസ്റ്റംസ് റോഡിലെ ഷൌക്കുമാളിൽ ഷൌക്കത്തലി. ഒഴിഞ്ഞ മദ്യകുപ്പി, ബിസ് ലേരി ബോട്ടിൽ, പൊട്ടിയ കളിപ്പാട്ടം, ചിരട്ട, കല്ലുമക്കായ തോട്, തെങ്ങിൻ കുലച്ചിൽ, ഇത്തിൾ തുടങ്ങിയവയിൽ മനോഹരമായ കരകൗശല വസ്തുക്കൾ നിർമ്മിക്കുകയായിരുന്നു ഷൌക്കത്തലി.
മദ്യ കുപ്പിയിൽ തീർത്ത ഹുക്കയുടെ മിനിയേച്ചർ, മസായി കുടിൽ, ഹൗസ് ബോട്ട്, കശ്മീർ ബോട്ട്, ഫാബ്രിക്ക് പെയിൻ്റ് കൊണ്ട് അലങ്കരിച്ച ബോട്ടിൽ വർക്കുകൾ, ഓർഗാനിക്ക് ക്ലോത്തിൽ നിർമ്മിച്ച പുക്കൾ, ചിരട്ട കൊണ്ടും, പൊട്ടിയ ഗ്ലാസിലും ഒരിക്കിയ ഫ്ലവർ വേഴ്സ്, തെങ്ങിൻ കുലച്ചിൽ കെണ്ട് ഉണ്ടാക്കിയ പൂക്കുട, പായ കപ്പൽ, ഒഴിഞ്ഞ സ്പ്രേ കുപ്പികൊണ്ടുള്ള ഫ്ലവർ വർക്ക്, വാട്ടർ കളർ, പച്ചക്കറി ചാറ്, ഫുട്ട്സ്എസൻസ് എന്നിവ ഉപയോഗിച്ചുള്ള പെയിന്റിംഗ് വർക്കുകൾ എന്നിങ്ങനെ ഷൌക്കത്തലിയുടെ കലാ മനസിലെ പട്ടിക നീളുകയാണ്.
കൊയിലാണ്ടി മാപ്പിള ഹൈസ്കുളിനു സമീപം ഷൗക്കു മാൾ എന്ന കട നടത്തുന്ന ഷൗക്കത്തലി കൊയിലാണ്ടി വറുതിയുടെ ഈ കോവിഡ് കാലത്ത് കുടുംബത്തോടെ സർഗത്മകമാകുകയാണ്. ഒന്നാം ക്ലാസുകാരൻ മകൻ ആമിൽ അഹമ്മദ്, ഭാര്യ ഫാത്തിമയും ഈ കരവിരുതിന് കൂടെയുണ്ട്. ഒന്നര സെന്റ് സ്ഥലത്ത് ഇപ്പോൾ പച്ചക്കറി കൃഷിയും ആരംഭിച്ചിരിക്കുകയാണ്.