പേരാമ്പ്രയിൽ സ്ഫോടക വസ്തു എറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക്
പേരാമ്പ്ര: പേരാമ്പ്രയിൽ സ്ഫോടക വസ്തു എറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക്. ഹൈസ്കൂള്‍ സ്റ്റോപ്പിനു സമീപം വെള്ളിയാഴ്ച രാത്രിയുണ്ടായ അക്രമത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പേരാമ്പ്ര ഹൈസ്കൂളിന് സമീപം താമസിക്കുന്ന നടുപ്പറമ്പില്‍ രാഹുല്‍ദാസ് (29), അരീപ്പൊയില്‍മീത്തല്‍ ഗിരീഷ് (38), അരീപ്പൊയില്‍മീത്തല്‍ വിജീഷ് (33), തൈവച്ചപറമ്പില്‍ മിഥുന്‍ലാല്‍ (32), തൈവച്ച പറമ്പില്‍ സജിത്ത് (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു അക്രമം നടത്തിയത്.
നേരത്തെയുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് സംഭവെമെന്നാണ് പോലീസ് നിഗമനം. രാത്രി ഒമ്പതോടെ വാഹനത്തില്‍ സ്ഥലത്തെത്തിയ പത്തോളം പേരടങ്ങിയ സംഘം ആയുധങ്ങളുമായി അക്രമം നടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. റോഡിന് സമീപം നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് നേരെയും കടയിലും അക്രമം ഉണ്ടായി. ഒരാളെ നാട്ടുകാര്‍ പിടികൂടിയെങ്കിലും സ്ഫോടകവസ്തു എറിഞ്ഞ് ഭീതി പരത്തിയശേഷം എല്ലാവരും രക്ഷപ്പെടുകയായിരുന്നു. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി. അക്രമികള്‍ യാത്രചെയ്ത ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.