കെ.പി. അനിൽകുമാറിന് കോഴിക്കോട് ആവേശകരമായ സ്വീകരണം
കോഴിക്കോട്: കെ.പി. അനിൽകുമാറിന് കോഴിക്കോട് സ്വീകരണം ഒരുക്കി. കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വത്തെ ഞെട്ടിച്ച് സിപിഐ(എം)ലേക്ക് ചേക്കേറിയ കെ.പി. അനിൽ കുമാറിന് കോഴിക്കോട് റെയിൽവെ സ്‌റ്റേഷനിൽ പ്രവർത്തകർ ഉജ്ജ്വല സ്വീകരണം നൽകി. സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി പി. മേഹനൻ മാസ്റ്റർ, സംസ്ഥാന കമ്മിറ്റി അംഗം എ. പ്രദീപ് കുമാർ, മറ്റ് ഡിവൈഎഫ്‌ഐ നേതാക്കൾ ഉൾപ്പെടെ നിരവധി പ്രവര്ത്തകരാണ് അദ്ധേഹത്തെ സ്വീകരിച്ചത്.
ഇന്നലെയാണ് കോൺഗ്രസ്സ് നേതൃത്വത്തെ ഞെട്ടിച്ച് കെ.പി. അനിൽകുമാർ സിപിഐഎം ലേക്ക് എന്ന സൂചന നൽകി കോൺഗ്രസ്സ് വിട്ടത്. ഉടൻതന്നെ അദ്ധേഹം സിപിഐഎം ആസ്ഥാനമായ ഏ.കെ.ജി. സെൻരറിൽ എത്തിച്ചേരുകയും കോടിയേരി ബാലകൃഷ്ണൻ, എസ് രാമചന്ദ്രൻ പിള്ള തുടങ്ങിയവർ ചേർന്ന് ചുവപ്പ് ഷാളണിയിച്ച് അദ്ധേഹത്തിന് ഉജ്ജ്വ സ്വീകരണം നൽകിയത്. അദ്ധേഹത്തിന് മാന്യമായ പരിഗണന നൽകുമെന്ന് കോടിയേരി ബാലകൃഷ്ൺ മാധ്യമങ്ങളോട് പറയുംകയും ചെയ്തു. തുടർന്നാണ് ഇന്ന് കാലത്ത് കോഴിക്കോട് റെയിൽവെ സ്‌റ്റേഷനിൽ ഉജ്ജ്വല സ്വീകരണം ഒരുക്കിയത്. തുടർന്ന് നേതാക്കളോടൊപ്പം അദ്ധേഹം സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസായ സിഎച്ച് കണാരൻ സ്മാരക മന്ദിരത്തിലേക്ക് പോയി. അവിടെയും പ്രവർത്തകർ സ്വീകരണം നിൽകി ഇപ്പോൾ മാധ്യമ പ്രവർത്തകരെ കാണുകയാണ്.