മൂന്നു വര്‍ഷത്തിനകം മത്സ്യതൊഴിലാളികള്‍ക്ക് താമസിക്കാനുള്ള കെട്ടിടത്തിൻ്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കും: മന്ത്രി സജി ചെറിയാന്‍
കോഴിക്കോട്: പ്രതിരോധ മന്ത്രാലയത്തിൻ്റെ അനുവാദം ലഭിച്ചാല്‍ മൂന്നു വര്‍ഷത്തിനകം മത്സ്യതൊഴിലാളികള്‍ക്ക് താമസിക്കാനുള്ള കെട്ടിടത്തിൻ്റെ നിര്‍മ്മാണം
പൂര്‍ത്തിയാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. നിലവില്‍ ചെറിയ സാങ്കേതിക തടസം പരിഹരിക്കാന്‍ കോഴിക്കോട് കോര്‍പറേഷന്‍ കത്തുനല്‍കും. അടിയന്തിരമായി യോഗവും വിളിക്കും. .
വെസ്റ്റ്ഹില്‍ ചുങ്കത്തെ 73 സെന്റ് സ്ഥലത്താണ് 45 ചതുരശ്രമീറ്ററില്‍ അഞ്ച്നിലകളിലായാണ് 80 കുടുംബങ്ങള്‍ക്കുള്ള ഫ്ലാറ്റ് സമുച്ചയം നിര്‍മ്മിക്കുക. ഇതിന് ഭരണാനുമതിയായി. നിലവില്‍ 3000 വീടുകള്‍ നിര്‍മ്മിച്ചുനല്‍കി.17,000 വീടുകള്‍കൂടി സ്ഥലം ലഭ്യമാകുന്ന മുറക്ക് മൂന്നുവര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കും. മേയര്‍ ഡോ ബീന ഫിലിപ്പ് , സിപിഐ എം സംസ്ഥാനകമ്മറ്റിയംഗം എ പ്രദീപ് കുമാര്‍, കൗണ്‍സിലര്‍മാരായ വി കെ മോഹന്‍ദാസ്, എം കെ മഹേഷ്, തീരദേശ വികസന കോര്‍പറേഷന്‍ എം.ഡി ഷെയ്ക്ക് പരീത്, ചീഫ് എന്‍ജിനീയര്‍ മുഹമ്മദ് അന്‍സാരി, മേഖലാ മാനേജര്‍ അബ്ദുള്‍മജീദ്,ഫീഷറീസ് ഡിഡി ബി കെ സുധീര്‍കിഷന്‍, സി. ആദര്‍ശ് എന്നിവരും പങ്കെടുത്തു.